തിരുശേഷിപ്പ്



ന്ന്‍,
ബാലഗോപാലന്‍റെ ചുണ്ടില്‍ 
ഭാരത് ഫോട്ടോ ബീഡി.
അയ്യപ്പന്‍റെ ചുണ്ടില്‍ 
ആപ്പിള്‍ ഫോട്ടോ ബീഡി.
വറുതപ്പന് ഗണേഷ് ബീഡിയും
വീരാന്‍ കുട്ടിക്ക് ദിനേശ് ബീഡിയും.

കാക്കയും കോഴിയുമെല്ലാം 
ഒരു കാലിച്ചായക്കു വേണ്ടി
കാളരാത്രികള്‍ പോലും
കരഞ്ഞു വെളുപ്പിച്ചിരുന്നു.

അയ്യപ്പനിഷ്ടം പുട്ടും കടലയും.
ബാലഗോപാലനിഷ്ടം
ഇഡ്ഡലിയും സാമ്പാറും.
വറുതപ്പന് അപ്പവും മുട്ടക്കറിയും 
വീരാന്‍ കുട്ടിക്ക് മട്ടനും പൊറോട്ടയും.

ഇന്നും, 
നാടുനീങ്ങിപ്പോവാത്ത നമ്മുടെ
പീടികത്തിണ്ണകളില്‍
അന്യംനിന്നുപോകാത്ത
ഒരടുക്കള സംസ്‌ക്കാരം പോലെ 
അസഹിഷ്ണുതയില്ലാത്ത 
അടുപ്പുകല്ലുകളെല്ലാം
തിളക്കലും തൂവലും പങ്കിടുന്നു.
പുകമറയില്ലാത്ത 
ഒരടുപ്പവും സ്നേഹവും 
പുലര്‍ന്നുകൊണ്ടേയിരിക്കുന്നു.




7 coment�rios

7 coment�rios :

രണ്ട് കൊച്ചു കവിതകള്‍


കഥ  

രുട്ടുന്നതിനു മുമ്പ് 
വീട്ടില്‍ തിരിച്ചെത്തും.
കുളിക്കുന്നതിനു മുമ്പ് 
കുട്ടികളെ ഉറക്കും.
കിടക്കുന്നതിനു മുമ്പ് 
ഉറക്കം വന്ന് ഉമ്മ വക്കും.

പകല്‍ക്കാഴ്ച്ചയില്‍
പാതി,യില്ലെന്നറിയാത്ത വിധം
പൂമുഖവും
സ്വീകരണ മുറിയുമുള്ള 
ഒരു വീട്.





കളി


കാലില്ലാത്തൊരാള്‍ 
മടിയിലൊരു 
കാര്‍ഡ് വച്ചു പോയി.

കണ്ണില്ലാത്തൊരാള്‍ മുന്നില്‍

കൈ നീട്ടി നിന്നു.

കൈയില്ലാത്തൊരാള്‍ വന്നു

കഴിഞ്ഞ കഥകള്‍ പറഞ്ഞു.

കൈയും തലയുമില്ലെന്ന് 
കാണിക്കാന്‍
കണ്ണടച്ചു കളഞ്ഞു.


6 coment�rios

6 coment�rios :