ഇലയിലെ വായന


ഈ നില്‍പ്പില്‍
എല്ലാ ഇലയിലും
വേദനയും അതിന്‍റെ 
വേവലാതിയും

കടക്കലും തലപ്പിലും
കണ്ണിലും കാതിലും

കാറ്റിനെപ്പോലെ
കൈകൊണ്ടോ
കാല്‍ക്കൊണ്ടോ
തട്ടുമ്പോഴും മുട്ടുമ്പോഴും

പകലിനെപ്പോലെ
പരിഹസിക്കുമ്പോള്‍ 
പാതിരാവിനെപ്പോലെ
പേടിപ്പിക്കുമ്പോള്‍  

വെളുപ്പിലും കറുപ്പിലും
വിറയലും വിചാരങ്ങളും

ഉച്ചയായെന്ന്
വെളിച്ചത്തില്‍ നിന്ന് 
ഒരിറ്റ്..
ഉറങ്ങുകയെന്ന്
നിലാവില്‍ നിന്നൊരു
തുള്ളി..


കാരുണ്യത്തുള്ളികള്‍

മാത്രം
മൂര്‍ദ്ധാവിലിറ്റിക്കുന്ന 
ആകാശത്തെ
തപസ്സ്‌ ചെയ്തുകൊണ്ടുള്ള
ഈ നില്‍പ്പില്‍
എന്തും സഹിക്കും.

26 coment�rios

26 coment�rios :

വാനസ്പത്യം


കാറ്റടിക്കില്ല, മഴ പെയ്യില്ല
കറുത്തു കഴിഞ്ഞാല്‍ 
കാടുപിടിക്കുന്ന, കല്ലിലും 
മരത്തിലുമുള്ള കൂടുകളില്‍ 
കാക്ക കരഞ്ഞാലും 
കാതുകേള്‍ക്കില്ല,
കതക് തുറന്നാലും കണ്ണുകാണില്ല.
ജനിതക, ജാതക ദോഷങ്ങള്‍ 
      
വനവാസ ദുരിതങ്ങളാല്‍  
പിഴച്ചു പോയ വഴികള്‍ 
അപവാദ ഭയത്താല്‍ 
അടച്ചിട്ട പൂമുഖം  
പ്രവാസ ദുഃഖങ്ങള്‍ 
വിളമ്പുന്ന പകല്‍   
അഗ്നിപരീക്ഷണങ്ങളില്‍ 
ഉരുകിയ ഉടല്‍
ആത്മസമര്‍പ്പണങ്ങളില്‍ 
അടിതെറ്റിയ നടത്തം     
കടക്കണ്ണില്‍ പുരുഷവശ്യം 
കടല്‍നാക്കില്‍ വിദ്വേഷം.
പുകമറകളില്‍ പൂഴ്ത്തിവച്ച    
പൂത്തുകായ്ക്കാനുള്ള മോഹം.

പുറത്തുകാണുമ്പോള്‍ ഗൃഹാരാമം 
അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം.
വാസ്തുശാസ്ത്രവിധിപ്രകാരം
ഒരാജീവനാന്തം
വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ
പുരാവൃത്തം.




24 coment�rios

24 coment�rios :