പകല്‍പ്പൂരം
വെയിലിന്റെ കുടയില്‍
പെരുമയുടെ പൂരം.
ആനകള്‍ കുതിരകള്‍
കാളകള്‍ തേരുകള്‍
ആണ്ടികള്‍ ചോഴികള്‍
കാളിമാര് ദാരികര്‍
പൂതം തിറ തെയ്യം
ഒരുമയുടെ പൂരം.
പഞ്ചവാദ്യത്തില്‍
പഞ്ചാരിമേളത്തില്‍
പാടിപ്പതിഞ്ഞ
പഴഞ്ചൊല്ലുകള്‍ .
ചെണ്ടയില്‍ താണ്ഡവം
മര്‍ദ്ദള സാന്ത്വനം.
കാല്‍ച്ചിലമ്പിട്ടൊരാശ്വത്ഥം,
ശാഖാശിരങ്ങളില്‍
പരിദേവനങ്ങള്‍ .
അവരോഹണങ്ങളില്‍
പഴയൊരു പൂരം,
അപചിതമായൊരുകാലം
സല്പഥരാം പുരുഷാരം
ഉല്‍ഫുല്ലമോര്‍മ്മകള്‍
ഉള്ളിലക്കാഴ്ച്ചകള്‍ .
കാവുകളുടെ പാലാശം
പൂക്കളുടെ സോല്‍പ്രാസം
കിളികളുടെ സംരാവം.
പൊരുളുകളുടെ പൂരം.
കതിരാടും വയലില്‍
കായ്ക്കറിയുടെ ഞാലില്‍
വാഴയില്‍ തെങ്ങില്‍
കമുകില്‍ മുളകില്‍
ഉപചരിത പൂരം.
ആമ്പല്‍ക്കുളത്തില്‍
ആറ്റുനീരാട്ടില്‍
കുന്നുമ്മലകളില്‍
കാവില്‍ കവലയില്‍
കായ്ക്കറിയുടെ ഞാലില്‍
വാഴയില്‍ തെങ്ങില്‍
കമുകില്‍ മുളകില്‍
ഉപചരിത പൂരം.
ആമ്പല്‍ക്കുളത്തില്‍
ആറ്റുനീരാട്ടില്‍
കുന്നുമ്മലകളില്‍
കാവില്‍ കവലയില്‍
മുളയിട്ട ഭഗവതീ
കഥകളുടെ പൂരം.
പഴമയുടെ പൂരത്തില്‍
പ്രകൃതിയുടെ പ്രണിധാനം.
കഥകളുടെ പൂരം.
പഴമയുടെ പൂരത്തില്‍
പ്രകൃതിയുടെ പ്രണിധാനം.
17 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കാ ലമേ നീയെന്റെ മുഖം വീണ്ടും ചായം തേച്ചു മിനുക്കുക. ജീവിതമേ മറ്റാർക്കെങ്കിലും നിന്റെ മധുരം വിളമ്പുക. അനുഭവങ്ങളേ ഉള്ളിൽ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
ക ല്ലുവച്ചതും കണ്ണുവച്ചതും വട്ടത്തിലും ചതുരത്തിലും വളര്‍ന്നു വലുതായി ചിലപ്പോളൊക്കെയീവീടിന്റെ ഉത്തരം മുട്ടുന്നുണ്ട്. കാട്ടിലേക്കു കല്...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ തറ...
-
ചു രം ചുമന്നു കയറുമ്പോള്‍ ഇറങ്ങി വരാറുണ്ട് ചെവിയിലിരുന്നു തിന്നാന്‍ പാകത്തില്‍ നിന്റെ തെറികള്‍ ചാട്ടവാറടികള്‍ . കണ്ടു മുട്ടാറുണ്ട് നീ ത...
-
ഉ റങ്ങുന്നവര്‍ക്കിടയില്‍ ഇണകളെത്തിരഞ്ഞും ഉണര്‍ന്നവര്‍ക്കിടയില്‍ ഇരകളെത്തിരഞ്ഞും സ്വപ്നങ്ങളിഴയുന്നു. ചിതലരിച്ചു കഴിഞ്ഞ പുറ്റുകള്‍ ചികഞ്ഞാല്‍...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
പൂരം കവിതയില്‍ പരിചയമില്ലാത്ത ഒരുപാട് വാക്കുകള്‍...എന്നാലും പൂരമല്ലേ? മനസ്സൊന്ന് താളം പിടിക്കാതിരിക്കുമോ? നല്ലത്
മറുപടിഇല്ലാതാക്കൂകവിത പൊടിപൂരം. എന്താണ് സോല്‍പ്രാസം ?
മറുപടിഇല്ലാതാക്കൂപൂരം കണ്ടു മടങ്ങുന്നു ഞാന്‍...
മറുപടിഇല്ലാതാക്കൂപൂരം പൊടിപൂരം ഇത് തൃശൂര്‍പൂരം തന്നെയായി. ഒരു പ്രത്യേക കാലത്തിലേക്ക് കൊണ്ട് പോയി. വര്‍ണ്ണിക്കാനാവാത്ത ഒരനുഭൂതി.
മറുപടിഇല്ലാതാക്കൂവയലിൽ, കായ്കറികളിൽ, പൂക്കളിൽ, കമുകിൽ, ... പ്രകൃതിയുടെ കുടമാറ്റങ്ങളിൽ താങ്കളൊരു പൂരം ദര്ശിക്കുമ്പോൾ കവിതയുടെ വായ്ത്താരി വളരെ നന്നായി. പിന്നെ എന്തിനാ, വായനക്കാരനെക്കൊണ്ട് ശബ്ദതാരാവലി എടുപ്പിക്കുന്നത്?
മറുപടിഇല്ലാതാക്കൂപൂരക്കാഴ്ച്ചകള്.വാക്കുകള്‍ കടുകട്ടി.എന്റെ മലയാളം പോര എന്ന് പറയുന്നതാവും ഉചിതം അല്ലെ.
മറുപടിഇല്ലാതാക്കൂപദങ്ങളുടെ മേളപ്പെരുക്കം കൊണ്ട് ഈ പൂരം അതിഗംഭീരമായി.
മറുപടിഇല്ലാതാക്കൂആനകളില്ലാത്ത പൂരമാണെനിയ്ക്കിഷ്ടം.
അജിത്,മൊയ്തീന്,zephyr zia(മലയാളത്തില്‍ തോറ്റു)സലാം,ശ്രീനാഥന്‍,ശ്രീദേവി,യൂസുഫ്പ..
മറുപടിഇല്ലാതാക്കൂഎല്ലാവര്ക്കും നന്ദി.ശ്രീനാഥന്‍ സാര്‍ ഉദ്ദേശിച്ച പോലെ അന്വേഷിച്ചു കണ്ടെത്തിയത് തന്നെയാണ് ചിലവാക്കുകള്‍.സലാം പറഞ്ഞ പോലെ ആ പഴയ കാലത്തെക്കെത്താനൊരു കുറുക്കുവഴി.
മൊയ്തീന്..അല്പ്പാല്പ്പം ചിരിക്കുന്നതിനെ സോല്‍പ്രാസം എന്ന് പറയും.പുഞ്ചിരിയുടെ വേറൊരു രൂപം.സോല്പ്രാശം എന്നാല്‍ പരിഹാസവാക്കെന്നും ആകും.
(പ്രിയ സുഹൃത്തുക്കളെ ഇതൊന്നും പഠിച്ചുകഴിഞ്ഞതല്ല.പഠിച്ചുകൊണ്ടിരിക്കുന്നതാണ്)
ഉഗ്രന്‍ , പൂരം കണ്ട പ്രതീതി . നന്ദി മാഷേ
മറുപടിഇല്ലാതാക്കൂഅതേ സലാം പറഞ്ഞതു തന്നെ
മറുപടിഇല്ലാതാക്കൂഒരനുഭൂതിയേകുന്നു ഈ കവിത
സലാം!
Blog-ഇല് smiley കൂടെ ചേര്‍ക്കണമായിരുന്നു...
മറുപടിഇല്ലാതാക്കൂഎന്നാല് ഞാന്‍ ബോധം കേട്ട് വീഴുന്ന smiley ഉപയോഗിച്ചേനെ ...
ശബ്ദതാരാവലി അത് കിടു..
ഞാന്‍ തീരെ .. വളരെ മോശം ആണ് പുതിയ പദങ്ങള്‍ ഉപയോഗിക്കുന്നതില്‍ .. അത് കൊണ്ടാണേ..
പൂരം ഗംഭീരം.. അഭിനന്ദനങ്ങള്‍..
പഞ്ച വാദ്യത്തില്‍ പഞ്ചാരി
മറുപടിഇല്ലാതാക്കൂ(ഇങ്ങനെ ഒന്നില്ല,ചെണ്ടയില്‍ ഉണ്ട് )
കാളികള്( കാളിമാര് ആണ് ശരി )
മാര്ദ്ദളം(കേട്ടിട്ടേ ഇല്ല മദ്ദളം എന്ന ഒരു കൊട്ട് വാദ്യം ഉണ്ട് അതാണോ ആവോ )
കാല്‍ച്ചിലമ്പിട്ടൊരാശ്വത്ഥം
(അരയാലില്‍ കാല്‍ച്ചിലമ്പ് ..എന്താണ് അര്‍ത്ഥമാക്കുന്നത് ? അക്ഷര പിശക് വേറെ )
സല്പഥരാം (????)നല്ല നടപ്പിനു വന്നവരാണോ ?
സംരാവം (സംരവം അല്ലേ?)
എന്തിനാ മുഹമ്മദേ ബുദ്ധി മൈഥുനം നടത്തി വായനക്കാരെ കഷ്ടപ്പെടുത്തുന്നത് ? എഴുതുന്നയാള്‍ക്ക് പൂര്‍ണ ബോധ്യമില്ലാത്ത വാക്കുകളോ പദങ്ങളോ ദയവായി കവിതയില്‍ ഉപയോഗിക്കാതിരിക്കുക..യൂസഫലി കേച്ചേരി യൊക്കെ സംസ്കൃതത്തിലും മറ്റും അപാര പാണ്ഡിത്യം നേടിയിട്ടാണ് കവിതകള്‍ രചിക്കുന്നത്.അവഗാഹമായ അറിവുള്ളവരില്‍ നിന്ന് അനര്‍ഗളമായി വരുന്ന വാക്കുകള്‍ അവരുടെ രചനകള്‍ക്ക് ആഭരണങ്ങളായി മാറും .എന്നാല്‍ കേട്ടറിവ് വച്ചോ ശബ്ദതാരാവലി നോക്കിയോ രചന നടത്തിയാല്‍ ആ വാക്കുകള്‍ കവിതയിലെ അറപ്പുണ്ടാക്കുന്ന ദുര്‍മേദസായി തൂങ്ങി ക്കിടക്കും...താങ്കള്‍ ബഹുഭൂരിപക്ഷം വരുന്ന ബ്ലോഗിലെ സാധാരണ ക്കാര്‍ക്കായി ലളിത ഭാഷയില്‍ എഴുതാന്‍ ശ്രമിക്കുക..ഭാഷ പോഷിനിയിലും മറ്റും ഇത്തരം കവിതകള്‍ കുറ്റമറ്റ താക്കി നല്കിയാല് ചുരുങ്ങിയ പക്ഷം അവര്‍ ആ കടലാസ് തുറന്നു നോക്കുകയെങ്കിലും ചെയ്യും ..:)
രമേശ്,
മറുപടിഇല്ലാതാക്കൂതെറ്റുകള് ചൂണ്ടിക്കാണിച്ചതിനു വളരെ നന്ദി.(കാളിമാര്,പഞ്ചാരിമേളം)
ഇതൊന്നു ശ്രദ്ധിക്കുക.
@ വാദ്യപ്രഭേദം ഡമരുമഡ്ഡുഡിണ്ഡിമത്ധര്ത്ധരാ:
മര്‍ദ്ദള:പണവോ/
@ ആരവാരാവസംരാവവിരാവാ അഥ മര്‍മ്മര:
@(സല്പഥര്)നേരായമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവര്‍
പിന്നെ,കാറ്റില്‍ തുള്ളുന്ന ഒരു വയസ്സനാല്‍മരവും ചുവട്ടില്‍ അതിലും വയസ്സനായ ഒരു വെളിച്ചപ്പാടും ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്.
അതിലെ "ശാഖ"കൊമ്പും,"ശിര"അഗ്രവുമാണ്. ദയവായി അത് അക്ഷരത്തെറ്റായി കാണാതിരിക്കുക.
@ ശബ്ദതാരാവലി ഇതുവരെ വായിച്ചിട്ടില്ല എന്നതാണ് സത്യം.ഈ കവിതയില്‍ എഴുതിയ വാക്കുകള്‍ മിക്കതും ബാല്യമനസ്സില്‍ പതിഞ്ഞ ചില വരികള്‍ തന്നെയാണ്..അത് ഇടക്കിടക്കെടുത്ത് തുടച്ചുമിനുക്കിവക്കാന് ഒരു പൂതി
തോന്നുമ്പോള്‍ സംശയങ്ങള്‍ തീര്‍ക്കാറും
ഉണ്ട്.
ലളിതമായത് എഴുതുവാന്‍ മാത്രമേ അറിയൂ..പിന്നെ ഈ സാഹസങ്ങള്‍ക്ക് മുതിരുന്നത് ഒരാത്മസംതൃപ്തിക്കു വേണ്ടി മാത്രമല്ല,അക്ഷരങ്ങള്‍ക്ക് നാവുവഴങ്ങാന് തുടങ്ങിയ കാലത്ത് സലാത്തും ദിക്റുകള്ക്കുമൊപ്പം സംസ്കൃതശ്ലോകങ്ങളും ചൊല്ലിപ്പഠിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ഒരു പിതാവിന്റെ സ്മരണകള്‍ക്ക് മുന്നിലെ പ്രണാമം കൂടിയാണ്.
താങ്കളുടെ ഉപദേശനിര്‍ദേശങ്ങള്‍ക്ക് തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട്,
നമ്മളിൽ ചിലർക്കു ചില കുഴപ്പങ്ങളുണ്ട് നല്ലകട്ടിയുള്ള വാക്കുകൾ കൂട്ടിവെച്ചാലെ കവിതയാകുകയുള്ളൂ എന്നും വായിക്കുന്നവനു നാവു കുഴഞ്ഞാലെ കവിതയുടെ ചാരുതവരികയുള്ളു എന്നൊക്കെ ഈ കവിതയും അങ്ങനെയാണു
മറുപടിഇല്ലാതാക്കൂമാഷേ, വായിച്ചുപോകുന്നു.
മറുപടിഇല്ലാതാക്കൂസംസ്കൃത ശ്ലോകങ്ങളിലെ പദങ്ങൾ ഉപയോഗിക്കുന്ന സന്ദർഭങ്ങൾ കൂടി ശ്രദ്ധിക്കണേ.
തൃശ്ശൂര്‍ പൂരം കണ്ട സുഖം.....ഇടിവെട്ട് വാക്കുകള്‍..ഹി
മറുപടിഇല്ലാതാക്കൂസത്യം പറയാമല്ലോ..പല വാക്കുകളും ജീവിതത്തില്‍ ആദ്യമായി
കേള്‍ക്കുന്നതാണ്...
നല്ലൊരു ആശയം...വരികള്‍ മനോഹരം!
മറുപടിഇല്ലാതാക്കൂ